കഴിഞ്ഞ ദിവസം നിസാമുദ്ധീൻ എക്സ്പ്രസിൽ നടന്ന കവർച്ചയെ കുറിച്ച് കേട്ടപ്പോൾ എന്റെ ഒരു അനുഭവം പറയാമെന്നു കരുതി.കഴിഞ്ഞ മാസം എറണാംകുളം പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.വൈകുന്നേരമാണ് ട്രെയിൻ പുറപ്പെട്ടത്.എ സി കൊച്ചാണ് ആകെ എട്ടോ പത്തോ യാത്രക്കാർ ഉണ്ട്.
എന്റെ എതിരെ ഉള്ള സീറ്റിൽ ഒരാൾ മാത്രം.അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാൻ വേണ്ടി എഴുന്നേറ്റു.
അവിടെ പിന്നെ ഞാൻ മാത്രം രാത്രി ഇരുണ്ടു തുടങ്ങി നേരിയ ഭീതിയോടെ ഞാൻ പറഞ്ഞു അധികം ആൾക്കാർ ഇല്ല ചെറിയ പേടി പോലെ പത്രത്തിൽ ഓരോന്ന് വായിക്കുന്നത് കൊണ്ട് ആകാം.
പോലീസ് ഉണ്ടാവില്ലേ മാഡം പേടിക്കണ്ട ഇതിൽ റെയിൽവേ പോലീസ് ഉണ്ട് അവർ ഇടക്ക് നോക്കും ശാന്തമായ സ്വരത്തിൽ പറഞ്ഞ ശേഷം അദ്ദേഹം ഇറങ്ങി പോയി ഞാൻ അപ്പുറം പോയി നോക്കി ഒരു ചേച്ചി കിടക്കുന്നു
കൂടെ അവരുടെ കുടുംബവും ഉണ്ട് ഞങ്ങൾ കാസര്കോട്ടേക്ക നിങ്ങൾ പേടിക്കണ്ട.
ഞാൻ എന്റെ സീറ്റിലേക്ക് തിരിച്ചു എത്തിയ ഉടൻ രണ്ടു പോലീസ് അടുത്ത് വന്നു മാഡം എവിടെ പോവുകയാണ് ഒറ്റക്കാണോ പേടിക്കണ്ട ഇത് എന്റെ ഫോൺ നമ്പറാണ് എന്ത് പ്രശ്നം ഉണ്ടേലും വിളിച്ചോളൂ ഒരു ചെറുപ്പക്കാരൻ ധൈര്യം പകർന്നു
ഞാൻ അതിശയിച്ചു പോയി ഞാൻ നന്ദി പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളോട് ഡി വൈ എസ് പി സാർ വർക്കലയിൽ ഇറങ്ങുമ്പോൾ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു മേഡത്തിന് കുറച്ചു ടെൻഷൻ ഉണ്ട് ഇടക്ക് ശ്രദ്ധിക്കണം എന്ന് അപ്പോൾ മാത്രമാണ് എനിക്ക് മനസിലായത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞത് ഡി വൈ എസ് പി ആയിരുന്നു എന്നത് യാത്രയുടെ ഇടക്ക് സജിത്ത് എന്ന പോലീസുകാരൻ വന്നു വിവരം തിരക്കുന്നുണ്ടായിരുന്നു