ക്ലാസ് മുറിയില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ത്തു; തൃശൂരിലെ സ്‌കൂളില്‍ വെടിവെയ്പ്; പൂര്‍വ വിദ്യാര്‍ഥി പിടിയില്‍.ക്ലാസ് മുറിയില്‍ കയറിയ പൂര്‍വ വിദ്യാര്‍ഥിയായ യുവാവ് മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഹൈലൈറ്റ്:മൂന്ന് തവണയാണ് വെടിയുതിര്‍ത്തതെന്ന് അധ്യാപകര്‍.യുവാവ് ഇറങ്ങി
ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.Thrissur School Shooting.സിസിടിവി ദൃശ്യം, വെടിയുതിര്‍ത്ത ജഗന്‍.തൃശൂര്‍: തൃശൂരിലെ സ്‌കൂളില്‍ വെടിവെയ്പ്. വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായെത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിലായി. ക്ലാസ് മുറിയില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ജഗനെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ 10.15 ഓടെ ഓഫീസിൽ കയറി ആദ്യം അധ്യാപകർക്ക് നേരെയായിരുന്നു പരാക്രമം.
മൂന്ന് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന്, ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതിയെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.തോക്ക് പരിശോധിച്ചതിൽ പെല്ലറ്റ് നിറക്കാവുന്ന എയർ ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഒന്നര വർഷം മുന്‍പ് സ്കൂളിൽ അടിപിടി ഉണ്ടാക്കിയതിന്‍റെ പേരില്‍ ജഗനെ പുറത്താക്കിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. തോക്ക് എവിടെനിന്നുമാണ് ലഭിച്ചത്, തോക്കു ചൂണ്ടാന്‍ ഉണ്ടായ പ്രകോപനം എന്താണ് എന്നതുള്‍പ്പടെ പോലീസ് വിശദമായി ചോദിച്ചറിയും.