വിവാദ പരാമർശങ്ങളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ, സഹോദരനും പ്രശസ്ത നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന പരാതിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഈ സംഭവത്തെ
തുടർന്ന് നിരവധി പേർ സത്യഭാമയെ വിമർശിച്ചു. നടി മല്ലിക സുകുമാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും സത്യഭാമയ്ക്കെതിരെ രംഗത്ത് വന്നു. ഇപ്പോഴിതാ ഇരുവർക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സത്യഭാമ. കഴിഞ്ഞ ദിവസം പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ്

സത്യഭാമ ഇരുവർക്കുമെതിരെ സംസാരിച്ചത്. മല്ലികക്ക് എതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് സത്യഭാമ സംസാരിച്ചത്, മല്ലികക്ക് തന്നെ കുറിച്ച് പറയാൻ ഒരു യോഗ്യതയുമില്ലന്നും, കലാമണ്ഡലത്തിന്റെ മുന്നിൽ കൂടി ബേസിൽ പോകാനുള്ള യോഗ്യതപോലും മല്ലികക്ക് ഇല്ലന്നും സത്യഭാമ പറഞ്ഞിരുന്നു, ഇതിനെതിരെ
വന്ന ഒരു കമന്റിന് മറുപടി നൽകുന്നതിനൊപ്പം വീണ്ടും മല്ലികയെ അധിക്ഷേപിക്കുന്ന വാക്കുകളാണ് സത്യഭാമ ഉപയോഗിക്കുന്നത്, കലാമണ്ഡലം നിങ്ങളുടെ തറവാട്ട് സ്വത്താണോ, കാറിൽ പോകണോ ബസിൽ പോകണോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന കമന്റിന് സത്യഭാമയുടെ മറുപടി ഇങ്ങനെ.. അതെ,

കലാമണ്ഡലം എന്റെ തറവാടാണ് തന്നെയാണ്. ഞങ്ങൾ പഠിച്ച എന്റെ തറവാടാണ്. എന്റെ ചോറാണ് എന്റെ കല. അവളുടെ ആളാണ് നീ അല്ലേ. ആ മൊട്ടച്ചിയുടെ ഓൾ ഇൻ ഓൾ ആണ്. എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്. ജനിച്ചപ്പോൾ സ്വർണ കരണ്ടിയാണോ ആ പെണ്ണും പിള്ള വായിൽ വെച്ച് ഇറങ്ങിയത്.
അത് പോലെ തന്നെയാണ് ഞാൻ. ഞാൻ ജാഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും. എനിക്കതല്ല. നല്ല അന്തസ്സായി ഈ പ്രായത്തിലും ഒരു തൊഴിൽ കെെകാര്യം ചെയ്യുന്നുണ്ട്. നീ ഇതിന് താഴെയും കൊണ്ട് കമന്റിടടീ എന്നാണ് സത്യഭാമ
പറയുന്നത്. മല്ലികയെ ഒരു നടിയായി പോലും ഞാൻ അംഗീകരിക്കുന്നില്ല, സിനിമയിൽ അവർ ചെയ്ത ഏതെങ്കിലും ഒരു കഥാപാത്രം ആരെങ്കിലും ഓർക്കുന്നുണ്ടോ, ഇല്ല, മല്ലിക കുറേ മരത്തിന്റെ ചുറ്റും ഓടി കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിങ്ങളുടെ തലയിൽ കയറാൻ വന്നോ. കുളപ്പുള്ളി ലീലയും

എന്നെ പറഞ്ഞു. ഈ ലീലയെ ആരാണിവിടെ നടിയായി കൂട്ടിയത്. ഞാൻ കൂട്ടിയിട്ടില്ല. എന്നെ പറയാൻ ഇവരൊക്കെ ആരാണ്. ഇവർക്ക് എന്തറിയാം. അത് കോടതിയിൽ കിടക്കുന്നു. കോടതി തീരുമാനിക്കും. ഞാൻ എനിക്ക് ശെരി എന്ന് തോന്നുന്നത് ഇനിയും പറയുമെന്നും സത്യഭാമ പറയുന്നുണ്ട്.