കൗമാര പ്രണയങ്ങൾ ഏതു വിധത്തിൽ പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത കാലമാണ് ഇപ്പോൾ.ഇടുക്കിയിലെ പ്രണയം പോലീസും പീഡനവുമായ കഥയാണ് പുറത്തു വരുന്നത്.ഒരു വർഷത്തോളം ആയി പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരനാണു അറസ്റ്റിൽ ആയത്.പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിൽ എത്തി കൊണ്ട് സ്വന്തം വീട്ടിൽ എത്തിച്ചു പ്രണയം പങ്കിടുകയായിരുന്നു യുവാവ്.
ഇടുക്കി ചേലച്ചുവട്ടിലെ യുവാവാണ് അറസ്റ്റിൽ ആയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.പ്രേമം നടിച്ചു കൊണ്ട് വശത്താക്കി കൊണ്ടാണ് പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു കൊണ്ട് പീഡിപ്പിച്ചിരുന്നത്.ഒരു വര്ഷം ആയി ആരും ഇത് അറിഞ്ഞിരുന്നില്ല.എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെയാണ് ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി പീഡിപ്പിച്ചത്.
രാത്രി പത്തു മണിക്ക് പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വെച്ച ശേഷം വീട്ടിലേക്ക് കൊണ്ട് വരും.അഞ്ചു മണിക്ക് മുൻപ് തന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഇവർ ഉണരാൻ താമസിച്ചു. ഇതോടെ ഇരുവരും അങ്കലാപ്പിൽ ആയി.നേരം പുലരും മുൻപ് പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല.സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ സൈഫ് ആക്കി.
എന്നാൽ ഏഴു മണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനില്ല.തുടർന്ന് ചുറ്റുപാട് തിരഞ്ഞു എങ്കിലൂം കണ്ടെത്താൻ ആയില്ല.ഇതോടെ പെൺകുട്ടിയുടെ മാതാവ് ഇടുക്കി സ്റ്റേഷനിൽ എത്തി കൊണ്ട് പരാതി നൽകി.ഇതോടെ പെൺകുട്ടിയുടെ ഫോൺ നബ്ബർ വെച്ച് പോലീസ് തിരഞ്ഞു.
ടവർ ലൊക്കേഷൻ അടുത്ത് തന്നെ ആയിരുന്നു ഉടൻ പോലീസ് പുറപ്പെട്ടു.ചെന്നത് ദേവന്റെ വീട്ടിൽ ആയിരുന്നു.പോലീസ് എത്തിയതോടെ ആ വീട്ടുകാർ പരിഭ്രമിച്ചു.അവർ വിവരം അറിഞ്ഞിരുന്നില്ല.മുറിയിൽ കട്ടിലിനു അടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പോലീസ് പൊക്കി.അപ്പോഴാണ് ഇരു വീട്ടുകാരും ഒരു വർഷം ആയി നടന്ന പീഡന വിവരം പുറത്തു അറിയുന്നത്.റിസോർട് ജീവനക്കാരൻ ആയ യുവാവ് മേസ്തിരി പണി ചെയ്യുകയാണ്.വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ പ്രതിയെ റിമാൻഡ് ചെയ്തു.
കടപ്പാട്
Leave a Reply